MALABAR SPECIAL POLICE HIGHER SECONDARY SCHOOL MALAPPURAM

Flash News

sukumar azheekode ഡോ. സുകുമാര്‍ അഴീക്കോട്‌











 കേരളത്തിന്റെ സാംസ്ക്കാരിക-സാമൂഹിക-പൊതു ഇടങ്ങളില്വലിയൊരു ശൂന്യത സൃഷ്ടിച്ചുകൊണ്ട്ഡോ. സുകുമാര്അഴീക്കോട്‌ (85) യാത്രയായി. അര്ബുദ രോഗബാധിതനായി തൃശൂര്അമല ആശുപത്രിയില്ചികില്സയിലായിരുന്ന അഴീക്കോട്ചൊവ്വാഴ് രാവിലെ ആറരയോടെയാണ്അന്തരിച്ചത്‌. എഴുത്തുകാരന്സാഹിത്യവിമര്ശകന്‍, വാഗ്മി, അദ്ധ്യാപകന്‍, പത്രപ്രവര്ത്തകന്‍, ഗാന്ധിയന്‍, എന്നീ നിലകളില്പ്രശസ്തനായിരുന്നു.
അവിവാഹിതനായ അഴീക്കോട്തൃശൂരിലെ എരവിമംഗലത്തെ വീട്ടിലായിരുന്നു താമസം. കണ്ണൂര്ജില്ലയിലെ ചിറയ്ക്കലില്വിദ്വാന്പി ദാമോദരന്റെയും കെ ടി മാധവിയമ്മയുടെയും മകനായി 1926ല്ജനിച്ചു. എം. . മലയാളം, സംസ്കൃതം. ബി കോം, ബി.ടി, പി. എച്ച്‌. ഡി ബിരുദങ്ങള്നേടിയിട്ടുണ്ട്‌. ബുധനാഴ്ച്ച രാവിലെ 11 ന് കണ്ണൂര്പയ്യാമ്പലത്ത് സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. സംസ്കാരസ്ഥലം സംബന്ധിച്ച ചില ഭിന്നാഭിപ്രായങ്ങള്ഉണ്ടായെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് ഇത് പരിഹരിക്കുകയായിരുന്നു.
ശാരീരിക അസ്വസ്ഥതകളെ തുടര്ന്ന്ഡിസംബര്ഏഴിനാണ്അഴീക്കോടിനെ ആശുപത്രിയില്പ്രവേശിപ്പിച്ചത്‌. തുടര്ന്നുള്ള പരിശോധനനയില്മോണയിലെ അര്ബുദബാധ ഗുരുതരമായതായി കണ്ടെത്തി. നേരത്തെ രോഗം കണ്ടെത്തിയെങ്കിലും പ്രഭാഷണങ്ങളിലും എഴുത്തിലും സജീവമായിരുന്നു അദ്ദേഹം. ആശുപത്രിയില്പ്രവേശിച്ചതിന്റെ തലേദിവസവും തൃശൂരിലെ ഒരു പരിപാടിയില്അദ്ദേഹം പ്രസംഗിച്ചിരുന്നു. അഴീക്കോടിന്റെ വിമര്ശനങ്ങളില്പിണങ്ങിനിന്ന നിരവധിപേര്അസുഖബാധിതനായി ആശുപത്രിയില്കിടന്ന അദ്ദേഹത്തെ കാണാന്എത്തിയിരുന്നു. ഏറ്റവും ഒടുവില്മലയാളികളുടെ പ്രിയനടന്മോഹന്ലാലും പിണക്കം മാറ്റിവെച്ച്അഴീക്കോടിനെ സന്ദര്ശിച്ചിരുന്നു.

അഴീക്കോട് സൗത്ത് ഹയര്എലിമെന്ററി സ്കൂള്‍ , ചിറക്കല്രാജാസ് ഹൈസ്കൂള്എന്നിവിടങ്ങളിലായിരുന്നു സ്കൂള്വിദ്യാഭ്യാസം. ഇന്റര്മീഡിയറ്റ് പാസായശേഷം, മദിരാശി സര്വകലാശാലയില്നിന്ന് 1946ല്ബികോം പാസായി. 1946ല്വാര്ധയിലെത്തി ഗാന്ധിജിയെ കണ്ടു. ചിറക്കല്രാജാസ് ഹൈസ്കൂളില്അധ്യാപകനായാണ് ഔദ്യോഗികജീവിതത്തിന്റെ തുടക്കം. 1952ല്കോഴിക്കോട് ഗവ. ട്രെയിനിങ് കോളേജില്നിന്ന് ബിഎഡ് ബിരുദമെടുത്തു. പിന്നീട് മദ്രാസ് സര്വകലാശാലയില്നിന്ന് ബിഎ മലയാളം, സംസ്കൃതം ഡബിള്മെയിനുമെടുത്ത് പാസായി.
1953ല്മംഗലാപുരം സെന്റ്അലോഷ്യസ് കോളേജില്മലയാളം സംസ്കൃതം ലക്ചററായി. മദ്രാസ് സര്വകലാശാലയില്നിന്ന് എംഎ മലയാളം ഒന്നാം റാങ്കോടെ പാസായി. പിന്നീട് കോഴിക്കോട് ദേവഗിരി കോളേജില്മലയാളം ലക്ചററായി. 1962ല്തൃശൂര്മൂത്തകുന്നം ട്രെയ്നിങ് കോളേജ് പ്രിന്സിപ്പലായി. 1981ല്മലയാളസാഹിത്യവിമര്ശനത്തിലെ വൈദേശികപ്രഭാവം എന്ന വിഷയത്തില്കേരള സര്വകലാശാലയില്നിന്ന് ഡോക്ടറേറ്റ് നേടി. 1986 ല്സര്വീസില്നിന്ന് വിരമിച്ചശേഷം തൃശൂരിലേക്ക് താമസം മാറ്റി.
പതിനെട്ടാം വയസ്സിലാണ് ആദ്യ ലേഖനം പ്രസിദ്ധീകരിച്ചത്. 1954ല്ആദ്യകൃതി 'ആശാന്റെ സീതാകാവ്യം' പ്രസിദ്ധീകരിച്ചു. 'രമണനും മലയാള കവിതയും' 1956ല്പ്രസിദ്ധീകരിച്ചു. പിന്നീട് 'പുരോഗമനസാഹിത്യവും മറ്റും', 'മഹാത്മാവിന്റെ മാര്ഗം' എന്നിവയ്ക്കുശേഷം 1963ല്പുറത്തിറങ്ങിയ 'ശങ്കരക്കുറുപ്പ് വിമര്ശിക്കപ്പെടുന്നു' എന്ന കൃതി മലയാളസാഹിത്യലോകത്ത് കൊടുങ്കാറ്റ് സൃഷ്ടിച്ചു. ഭാരതീയ തത്വചിന്തയുടെ അമൃതായ ഉപനിഷത്തിന്റെ സന്ദേശം സമകാലിക ലോകബോധത്തോടെ എഴുതിയ 'തത്വമസി' (1984) എക്കാലത്തെയും മികച്ച ഗ്രന്ഥമായി. കേന്ദ്രസാഹിത്യ അക്കാദമി അവാര്ഡടക്കം പതിനഞ്ചോളം പുരസ്കാരങ്ങള് ഗ്രന്ഥത്തിന് ലഭിച്ചു.
ഏറെവൈകി ഈവര്ഷമാണ് ജീവചരിത്രം എഴുതിയത്. കേരള സാഹിത്യ അക്കാദമി അവാര്ഡ്, വയലാര്അവാര്ഡ്, എഴുത്തച്ഛന്പുരസ്കാരം, ലളിതാംബിക അന്തര്ജനം അവാര്ഡ്, അബുദാബി ശക്തി അവാര്ഡ്, മാതൃഭൂമി അവാര്ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്ലഭിച്ച അദ്ദേഹം നാഷണല്ബുക്ക്ട്രസ്റ്റ് ചെയര്മാനായും പ്രവര്ത്തിച്ചു. അനര്ഹര്ക്കും പത്മ പുരസ്കാരം നല്കുന്നത് ചോദ്യംചെയ്ത അഴീക്കോട് പത്മശ്രീ ബഹുമതി ഉപേക്ഷിച്ചു. ചെറുപ്പംമുതല്അഴീക്കോടിന്റെ രാഷ്ട്രീയാഭിമുഖ്യം കോണ്ഗ്രസിനോടായിരുന്നുവെങ്കിലും ഒരുഘട്ടം കഴിഞ്ഞപ്പോള്കോണ്ഗ്രസിനോട് വിടചൊല്ലി ഇടതുപക്ഷ സഹയാത്രികനായി.